
“ഭൂമീദേവിയുടെ മടിത്തട്ടിൽ മയങ്ങുകയായിരുന്ന ധൂളീപൂരിത താമ്രകൂട അല്പ ദണ്ഡം എടുത്ത്, ഒന്ന് കുടഞ്ഞ്,
അഗ്നി സ്പർശമേകി, ഡൂമികാ ഗന്ധം പരത്തി, അവൻ പ്രകമ്പിത ഉദര വിസ്ഫോടന ബോധേ വനാന്തർഭാഗത്തേക്ക് ഗമിച്ചു….”
മഹാകവി അപ്പി എഴുതി നിറുത്തി. പിന്നെ, ഗ്ലാസ്സിലിരുന്ന കള്ള് ഒറ്റവലിക്ക് അകത്താക്കി.
വരാന്തയിലിരുന്ന്, എത്തി നോക്കുകയായിരുന്ന മച്ചമ്പിയുടെ തലചുറ്റി.